Posts

Showing posts from February, 2025

നേർവഴി!

         സ്വന്തംമനസ്സിൻ്റെ അസ്വാസ്ഥ്യം കാരണം ശ്രീലത അൽപനേരം വാട്സപ്പ്‌ നോക്കാമെന്നുകരുതി വീടിൻ്റെ ഉമ്മറത്തു  വന്നിരുന്നു. ഒരു സുഹൃത്തയച്ച 'ഫോർവേഡ്‌' ഒരുകിളിയുടെ കൂടൊരുക്കലായിരുന്നു. "എത്ര ശ്രദ്ധയോടെയാണത്  ഓരോ നേരിയനാരുമെടുത്ത് കൂടുമനയുന്നത്! അതിൽ അതു  മുട്ടയിടും, വിരിയും, കുഞ്ഞുകിളികളേ  പറക്കമുറ്റുംവരെ തീറ്റിക്കും. പിന്നീടവ പറന്നുപോകും. അമ്മക്കിളിക്കു ടെൻഷനില്ല,  ചിന്തയില്ല, ആരും നേർവഴികാണിക്കേണ്ടതില്ല, എല്ലാം തനിയെ തേടും, അല്ലെങ്കിൽ അവളെ തേടിയെത്തും."  ശ്രീലതയുടെ മനസ്സ് സൂചികുത്തിയിറക്കുമ്പോലെ നോവുന്നുണ്ട്. ചിന്തകൾ അവളുടെ മനസ്സിലെ അറകൾ നിറച്ചുകൊണ്ടേയിരുന്നു. പലപ്പോഴുമാ  ചിന്തകൾ  ഓരോമേഖലയിലായി സഞ്ചരിക്കും. അവസാനമത് അരിക്കൊമ്പനെപ്പോലെ കാടുകയറുകയും ചെയ്യും. അവർ സങ്കടപ്പെട്ടു ഭഗവാനോടു പരാതിപറയും, "ഭഗവാനേ!  ഞാൻ എന്തുതെറ്റു ചെയ്തു, ഇത്രയുമനുഭവിക്കാൻ?എൻ്റെ കുഞ്ഞെന്തെയിങ്ങനെ? ആര് രക്ഷിക്കുമവനെ? ആരവന് നേരായവഴി കാണിച്ചുകൊടുക്കും?  എങ്ങനെ രക്ഷിക്കാൻ? മുറിയിൽ അടച്ചിരിക്കുന്ന മകൻ, ആശിഷിനെക്കുറിച്ചാണവർ സങ്കടപ്പെട്ടത്."  ...

പിടിവാശി!

    ഞാൻ പദ്മിനി അമ്മ.  എൻറെ ചെറുമകൾ ഗാഥ, പത്താംക്ലാസ്സുപരീക്ഷ കഴിഞ്ഞു നിൽക്കുന്നു. അൽപ്പം കഥ, കവിതയൊക്കെ കുത്തിക്കുറിക്കുന്ന രോഗം അവൾക്കുണ്ട്. അതിൽ ഞാനാണ് കൂടുതൽ അഭിമാനിക്കുന്നത്. ഞങ്ങൾ തമ്മിലുള്ള ഒരു സംഭാഷണം, ഞാൻ ഇവിടെ കുറിക്കുന്നു, "മോളെ,  എത്രയോ നാളായി ഞാൻ നിനക്കു പുരാണ  കഥകൾ പറഞ്ഞുതരുന്നു. നീണ്ടവധിയല്ലേ? നീ പുരാണത്തിലെ കഥയൊന്നും എഴുതിന്നില്ലല്ലോ, രാമായണത്തിലെ എന്തെങ്കിലുമെടുത്തു  നീ ഒരു കഥയെഴുത് , കാണട്ടെ."    എഴുതാൻ മടിയൊക്കെ ഉണ്ടായിരുന്നെങ്കിലും, ഒരു കഥ പൂർത്തിയാക്കി അവളെൻ്റെ കൈയിൽ തന്നു. അവൾ കഥയ്ക്കു   'പിടിവാശി'  എന്നാണു പേരു  കൊടുത്തത്. നോക്കട്ടെ  എന്താണ് എഴുതിയത്?  കഥ:   " മഹാരാജാ ദശരഥൻ കൈകേയിക്കു കൊടുത്ത പ്രതിജ്ഞകൾ - രാമൻ്റെ വനവാസവും  ഭരതൻ്റെ കിരീടധാരണവും  നിറവേറ്റാനായി ശ്രീരാമൻ വനയാത്രയ്‌ക്കൊരുങ്ങി. പിരിയാസഹജൻ  ലക്ഷ്മണൻ കൂടെപ്പോകുമെന്നുള്ളത്  ഒരു പച്ച പരമാർ‍ത്ഥം. കൗസല്യ സുമിത്രയ്ക്കു നൽകിയ പായസപ്പരിണാമം ലക്ഷ്മണനും കൈകേയി സുമിത്രയ്ക്കു കൊടുത്ത പായസത്തിൻ്റെ ഫലമായി ശത്രുഘ്നനും പി...

ജപ്തി!

  ശങ്കരൻ  ഇഷ്ടപ്രകാരം തന്നെ തയ്യൽ ജോലി തിരഞ്ഞെടുത്തു.  സ്വന്തം തുന്നൽപ്രവർത്തിയുടെ  പ്രതിഫലമായി   അയാൾക്ക്  പി.ജി. ഡിഗ്രി കരഗതമായി. അതുകൊണ്ടു തന്നെ അയാൾക്ക്   പി.എസ്‌സി. എഴുതി  ജോലി സമ്പാദിക്കുവാനുള്ള യോഗ്യതയിൽ  കൂടുതൽ യോഗ്യതയായി. കാണാനും യോഗ്യൻ. ഈ രണ്ടു യോഗ്യതയും കൂടി ഒരു ചതി ചെയ്തു, അതോ വരദാനമോ? നോക്കാം.  എന്നാൽ  ജോലി  കിട്ടാക്കിനാവായി അകലത്തിൽ നിന്നു  . കൂടെ പഠിച്ച കുട്ടി,  മന്ത്രിയുടെ മകൾ, അയാളെ വിടാതെ പിടികൂടി.  അവരുടെ രണ്ടാളിൻ്റെയും വീടുകൾ തമ്മിലുളള  അകലമധികമല്ലെങ്കിലും സാമ്പത്തികയകലം  ആനയും ആടുമല്ലാ, ആനയും അണ്ണാനുംപോലെയാണ്.  ജാതിയുമല്പം  കീഴെമേലെയായി നിലകൊള്ളുന്നു.  ശങ്കരൻ   ശക്തിയായി കുടഞ്ഞിട്ടും  ആ കുട്ടി, അനുരാധ പിടി വിട്ടില്ലായെന്നല്ലാ, ഒരുദിവസം  അവൾ കൂടും കുടുക്കയുമായി ശങ്കരൻ്റെ വീടു  തേടി വരുകയും ചെയ്തു.    ദുരഭിമാനക്കുരുക്കിൽ  എങ്ങാനും പെടുമോന്നൊരു  ഭയമയാളുടെ ഉള്ളിൽ  അമ്പെയ്ത്തു നടത്തിക്കൊണ്ടേയിരുന്നു.  തി...

വ്യാഘ്രങ്ങൾ!

(Checked)     തൊണ്ണൂറുകളുടെതുടക്ക    കാലഘട്ടമാണ് ‌   സമയം  . ഫോൺ   അത്ര   പ്രചചാരമായിട്ടില്ല . നിമിഷ   ഓഫീസിൽനിന്നുമെത്തി   വൈകിട്ടത്തെ   ചായകുടിയൊക്കെക്കഴിഞ്ഞ്    മട്ടുപ്പാവിൽ   ഒരു   കസേരയിലിരുന്നു . കുട്ടികൾ   സംഗീത   ക് ‌ ളാസ്സിൽ   പോയിരിക്കുന്നു . ആനന്ദി ൻ്റെ  ' ഗോവർധ ൻ്റെ   യാത്രകൾ '   എന്ന   നോവൽ   കൈയിലെടുത്തിരുന്നു .     അപ്പോഴതാ     താഴത്തെ    മതിലിന്മേൽ   ഒരു   ഉപ്പൻ ( ഉക്കൻ ), മടിച്ചുമടിച്ചാണോ   അതോ , എന്തോ   ആസ്വദിച്ചാണോന്നറിയില്ല , മതിലിൽക്കൂടെ   നടക്കുന്നു . ഉപ്പൻ   നിലാവുകുടിച്ചു   ജീവിക്കുന്നു   എന്നൊരു   വിശ്വാസമുണ്ട് . പക്ഷെ   അവൻ    മിശ്രഭുക്കാണ്  ( ഓമ്നിവോർ ). വല്ല   പുഴുവോ   പ്രാണിയോ   ഒക്കെ   അവ ൻ്റെ   ഭാഗ്യവലയിൽ   കുടുങ്ങുമോന്നു   നോക്കിയാവാം   ഈ   കവാത്ത് .   അവളോർത്തു , " എത്ര   മനോഹരമാണീ   ...